മനുഷ്യന് ഇന്ന് സാധാരണയായി വരുന്ന ഒരു രോഗമാണ് ശ്വാസതടസ്സം. ജീവിത ശൈലികൊണ്ടും പ്രകൃതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ശാരീരിക പ്രത്യേകതകൾ കൊണ്ടും മനുഷ്യൻ ശ്വാസതടസ്സം എന്ന അവസ്ഥയെ നേരിടേണ്ടി വരുന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്രം വളർന്നതോടെ ശ്വാസതടസ്സം ഒന്നും ഒരു രോഗമല്ലാതായി. എന്തിനും ഏതിനും പരിഹാരം കണ്ടുപിടിക്കുന്ന ശാസ്ത്രലോകം ശ്വാസതടസ്സം എന്ന ഗുരുതര പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കി.
എന്നാൽ അമേരിക്കയിലുള്ള ഒരു മുപ്പത്തിഎട്ടുകാരൻ വർഷങ്ങളായി സങ്കടത്തിലാണ്. നിരവധി ക്ലിനിക്കുകൾ കയറി ഇറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശ്വാസതടസ്സത്തിന് മാത്രം പരിഹാരം കാണാൻ ഡോക്ടർമാർക്കായില്ല. എന്തിനേറെ പറയുന്നു ശ്വാസതടസ്സത്തിന്റെ യഥാർത്ഥത്തിലുള്ള കാരണം കണ്ടെത്താൻ പോലും ഡോക്ടർമാർക്കായില്ല.
അങ്ങനെ നിരാശനായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയിൽ അവസാന ശ്രമം എന്ന നിലയ്‌ക്ക് അദ്ദേഹം ന്യൂയോർക്കിലെ മൗണ്ട് സിനോയ് എന്ന് ആശുപത്രിയെ സമീപിച്ചു. അവിടുത്തെ വിദഗ്ധ പരിശോധനയിൽ അദ്ദേത്തിന്റെ നാസാരന്ധ്രങ്ങയളെ വേർതിരിക്കുന്ന ഭാഗത്തിൽ ഒരു വ്യതിയാനം കണ്ടു പിടിച്ചു. മുക്കിന്റെ പാലത്തിന് പിൻവശത്തായി രണ്ട് സെന്റീമീറ്റർ വലുപ്പത്തിൽ ഒരു ദ്വാരവും അതിന് സമീപത്തായി 14 മില്ലീമീറ്ററോളം നീളമുള്ള പല്ലും കണ്ടെത്തി. ലോകത്ത് ആകെ 0.1-1 ശതമാനം വരെ ആളുകൾക്ക് സംഭവിക്കാവുന്ന ഈ അപൂർവ്വ അവസ്ഥയാണ് യുവാവിനും നേരിടേണ്ടി വന്നത്.
മൂക്കിൽ പല്ല് മുളയ്‌ക്കുക എന്ന് വളരെ ലളിതമായി പറയാം. രോഗകാരണം കണ്ടു പിടിച്ചതോടെ ശസ്ത്രക്രിയയിലൂടെ യുവാവിന്റെ മൂക്കിലെ പല്ല് നീക്കം ചെയ്തു. മൂക്കിലെ പല്ല് നീക്കം ചെയ്തതോടെ യുവാവ് വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ശ്വാസ തടസ്സത്തിനും പരിഹാരമായി. ആദ്യമായിട്ടല്ല മൂക്കിലെ പല്ല് ഇങ്ങനെ വലിയ പണികൾ കൊടുക്കുന്നത്. 2019 ൽ ഡെൻമാർക്കിലെ ഒരു അൻപതുകാര് മൂക്കിലെ പല്ല് കാരണം മണക്കാനുള്ള ശേഷി വരെ നഷ്ടപ്പെട്ടിരുന്നു.
Comments