വിശാഖപട്ടണം : തെലങ്കാനയിൽ ഗോ രക്ഷാ പ്രവർത്തകരെ മതമൗലികവാദികൾ ക്ഷേത്രത്തിൽ കയറി മർദ്ദിച്ചു. മീർപെട്ടിന് സമീപം കർമൻഘട്ടിലാണ് സംഭവം. അനധികൃത പശുക്കടത്ത് തടഞ്ഞതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മതമൗലികവാദികൾ ഗോരക്ഷ പ്രവർത്തകരെ മർദ്ദിച്ചത്. പ്രദേശത്ത് നിന്നും മതമൗലികവാദികൾ പശുക്കളെ രഹസ്യമായി കടത്താൻ ശ്രമിക്കുന്നതായി പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ മതമൗലികവാദികളെ തടയാൻ ശ്രമിച്ചു. എന്നാൽ ആയുധങ്ങളുമായി എത്തിയ മതമൗലികവാദികൾ ഇവരെ മർദ്ദിക്കുകയായിരുന്നു.
തുടർന്ന് പ്രവർത്തകർ ഓടി സമീപത്തെ ഹനുമാൻ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. അവിടെയെത്തിയ മതമൗലികവാദികൾ അതിക്രമിച്ച് കടന്ന് പ്രവർത്തകരെ വീണ്ടും മർദ്ദിക്കുകയായിരുന്നു. പുറത്തു നിർത്തിയിട്ട ഇവരുടെ വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു. ആക്രമണത്തിൽ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.
ഗോ രക്ഷാ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അഞ്ച് മതമൗലികവാദികളെ അറസ്റ്റ് ചെയ്തു. അതേസമയം അക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഹിന്ദു സംഘടനകളിൽ നിന്നും ഉയരുന്നത്. മുഴുവൻ അക്രമികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
Comments