ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് മതം മാറ്റി. ഇൻഡോർ സ്വദേശിനിയായ 17കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പ്രതി മുഹമ്മദ് സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരന്തര പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതോടെയാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതർ ശിശു സംരക്ഷണ സമിതിയെ അറിയിച്ചിരുന്നു. പ്രവർത്തകർ എത്തി വിവരങ്ങൾ അന്വേഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.
പെൺകുട്ടിയുടെ അയൽവാസിയാണ് സുഹൈൽ. പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുത്ത സുഹൈൽ വിവാഹം കഴിക്കാമെന്ന പേരിൽ നിരവധി തവണ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായി. ഇതിന് പിന്നാലെ ആരും അറിയാതെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റുകയായിരുന്നു
സംഭവത്തിൽ തട്ടിക്കൊണ്ട് പോകൽ, പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുഹൈലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments