മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് പുതിയ വെളിപ്പെടുത്തൽ. പെന്റഗണിന്റെ ഇന്റലിജൻസാണ് ഇക്കാര്യം പുറത്തുവിട്ടത്. കീമോ തെറാപ്പിയുടെയും, അർബുദത്തിന്റെ മരുന്ന് കഴിക്കുന്നതിന്റെയും സൂചനകളാണ് അദ്ദേഹത്തിന്റെ ശരീര ചലനങ്ങളിൽ വന്ന മാറ്റമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നിൽ പുടിന്റെ മാനികാവസ്ഥയും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമാണ് കാരണമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നേരത്തെയും ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇപ്പോൾ, പെന്റഗൺ ഇന്റലിജൻസാണ് ഇക്കാര്യം വ്യക്താമക്കിയത്.
പുടിന്റേതായി പുറത്തുവന്ന പുതിയ ചിത്രങ്ങളിലും, വീഡിയോകളിലും പുടിന്റെ ചില നീക്കങ്ങൾ മാദ്ധ്യമങ്ങൾ സസൂക്ഷമം നിരീക്ഷിച്ചിരുന്നു. പുടിന്റെ വീർത്ത മുഖം, കഴുത്ത്, അദ്ദേഹത്തിന്റെ നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാലിക്കുന്ന അകലം ഇവയെല്ലാം ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, പുടിൻ പാർക്കിൻസൺ രോഗബാദിതനാണെന്നാണ് മറ്റ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ നടത്തത്തിലും, മുഖഭാവത്തിലുമുള്ള മാറ്റങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ഇവയെ കുറിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Comments