അഗർത്തല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുരയിൽ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷിക പരിപാടികളിലും ബിജെപി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞടുപ്പിൽ നാലിലും ഭരണം നിലനിർത്തുമെന്ന ശക്തമായ സൂചനയുടെ പശ്ചാത്തലത്തിൽ ത്രിപുരയിൽ വൻ സ്വീകരണമാണ് അമിത് ഷായ്‌ക്ക് ഒരുക്കിയിട്ടുള്ളത്.
രാവിലെ അഗർത്തല വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ത്രിപുരസുന്ദരി ക്ഷേത്ര ദർശനം നടത്തിയാണ് പരിപാടികൾക്ക് തുടക്കമിടുന്നത്. ഇവിടെ പുതുതായി സ്ഥാപിക്കുന്ന വെള്ളികൊണ്ടുള്ള വാതിൽ സമർപ്പണം കേന്ദ്രമന്ത്രി നിർവ്വഹിക്കും. തുടർന്ന് വിവേകാനന്ദ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തെ കേന്ദ്രമന്ത്രി അഭിസംബോധന ചെയ്യും. ഭാരതീയ ജനതാപാർട്ടിയുടെ സംസ്ഥാന ഭരണത്തിന്റെ നാലാം വാർഷിക പൊതു സമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും.
വടക്കുകിഴക്കൻ മേഖലയിലേക്ക് വികസനം എത്തിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ നയങ്ങൾ ഏറെ ജനകീയമായിക്കഴിഞ്ഞു. സംസ്ഥാന ഭരണകൂടങ്ങളെ വിശ്വസത്തിലെടുത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ നയങ്ങൾ വിജയം കാണുകയാണ്. മേഖലയിലെ തീവ്രവാദത്തിനും വിഘടവാദത്തിലും വലിയ കുറവാണ് വികസനം വഴി വന്നിട്ടുള്ളത്. അസമിനെ കേന്ദ്രീകരിച്ച് വടക്കുകിഴക്കൻ മേഖലയിലേക്കുള്ള ചരക്കുനീക്കവും വാണിജ്യപാതയും തുറന്നിരിക്കുന്ന കേന്ദ്രസർക്കാർ ഉൾനാടൻ ജലഗതാഗത പാതയിലൂടെ പുതു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments