ന്യൂഡൽഹി: രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകൾ നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര.കുടുംബവുമായി ആലോചിച്ച് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം തന്റെ രാഷ്ട്രീയ മോഹം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ താൽപര്യം അറിഞ്ഞ് പ്രവർത്തിയ്ക്കുമെന്നും ജനങ്ങൾക്ക് മാറ്റം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യ പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട ആവശ്യമില്ലെന്ന് കരുതി, എന്നാൽ ജനപ്രതിനിധിയായാൽ ജനക്ഷേമത്തിനായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാലും കുടുംബത്തിന്റെ സമ്മതത്തോടെയേ അന്തിമ തീരുമാനം എടുക്കുമെന്ന് വാദ്ര പറഞ്ഞു.
”നാളെ ഞാൻ രാഷ്ട്രീയത്തിൽ ചേരുകയാണെങ്കിൽ, കൂടുതൽ ആളുകളെ സഹായിക്കാൻ എനിക്ക് അത് ഉപയോഗിക്കാനാകുമെന്ന് ഞാൻ കരുതുന്നു. കുപ്രചരണങ്ങൾക്കെതിരെ പോരാടാനുള്ള ഏക മാർഗം പാർലമെന്റിലും തിരഞ്ഞെടുപ്പിലും നേരിട്ട് ചെന്ന് പോരാടുകയാണെന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. എന്നാൽ ഞാൻ എവിടെ നിൽക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ കുടുംബത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. അവർക്കും ശരിയാണെന്ന് തോന്നിയാൽ രാഷ്ട്രീയത്തിലേക്കിറങ്ങും .ഇതിലെല്ലാം പ്രധാനമായി രാജ്യത്തിന് എന്താണ് ആവശ്യം എന്നാണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബീക്കാനീർ ഭൂമി ഇടപാട് അഴിമതിയിലും ഫരീദാബാദ് ഭൂമി കുംഭകോണക്കേസിലും അന്വേഷണം നേരിടുന്ന വദ്ര തനിക്കെതിരെ കേന്ദ്ര അന്വേഷണ എജൻസികൾ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ആരോപിച്ചു.
യുപിയിൽ പ്രയങ്കയുടെ പ്രവർത്തനങ്ങളും അവരുടെ കഠിനാധ്വാനവും തനിക്ക് അഭിമാനം നൽകുന്നതാണെന്നും അവരുടെ മുത്തച്ഛനും മുത്തശ്ശിയും ജീവൻ നൽകിയ രാജ്യത്തിന് വേണ്ടി ഫലം നോക്കാതെ രാഹുലും പ്രിയങ്കയും പ്രവർത്തിയ്ക്കുമെന്നും വദ്ര കൂട്ടിച്ചേർത്തു.
Comments