തൃശൂർ: വാടാനപ്പള്ളിയിൽ വ്യാജമദ്യവും സ്പിരിറ്റുമായി രണ്ട് പേർ പിടിയിൽ. ചൊവൂർ സ്വദേശിയായ ജിംസൺ, നന്ദിപുലം സ്വദേശിയായ ഡിക്സൺ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
സ്കോർപിയോ കാറിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 270 ലിറ്റർ വ്യാജമദ്യമാണ് പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അനേഷണത്തിൽ എറണാകുളം കുന്നത്തുനാടിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ബാക്കി മദ്യവും സ്പിരിറ്റും പിടികൂടി. 767 ലിറ്റർ വ്യാജമദ്യവും വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 1,100 ലിറ്റർ സ്പിരിറ്റുമാണ് ഗോഡൗണിൽ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്.
Comments