കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ മുത്തശ്ശി സിപ്സിയ്ക്കും, കുട്ടിയുടെ അച്ഛൻ സജീവിനും എതിരെ പോലീസ് കേസെടുത്തു. ബാലനീതി നിയമപ്രകാരമാണ് കേസ്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയെന്നാണ് കേസ്.ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരിയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.പോലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്സി പറഞ്ഞിരുന്നു.
പുലർച്ചയോടെ മുത്തശ്ശി ഒന്നര വയസുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുപ്പിപ്പാല് കൊടുത്തപ്പോൾ കുഞ്ഞിന്റെ ശിരസിൽ കയറിയാതാണെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ പരിശോധനയിൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലിസിൽ വിവരമറിയിച്ചു.
തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിൽ ശ്വാസകോശത്തിലടക്കം വെള്ളം നിറഞ്ഞതായി കണ്ടെത്തിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയെന്ന് സിപ്സിയുടെ കാമുകൻ സമ്മതിക്കുകയായിരുന്നു.
Comments