ചണ്ഡീഗണ്ഡ്: പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവമുായ ഭഗവന്ത് മൻ രാജ്ഭവനിലെത്തി.രാവിലയോടെ രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിക്കുകയും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ സ്ഥലവും സമയവും അറിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടതായി ഭഗവന്ത് പറഞ്ഞു.ആംആദ്മി പാർട്ടി നല്ലൊരു മന്ത്രിസഭയെ നൽകുമെന്നും ചരിത്രപരമായ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിലെ നിയുക്ത എംഎൽഎമാർക്ക് അദ്ദേഹം പ്രത്യേക നിർദേശങ്ങൾ നൽകി. ജനപ്രതിനിധികൾ സ്വന്തം നിയോജക മണ്ഡലങ്ങളിൽത്തന്നെ ഉണ്ടാകണമെന്നാണ് ഭഗവന്ത് മന്നിന്റെ നിർദ്ദേശം. സ്ഥാനമാനങ്ങളുടെ പിന്നാലെ പോകരുതെന്നും വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടൊപ്പമാണ് എംഎൽഎമാരുണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#Punjab CM-designate Bhagwant Mann meets Governor Banwarilal Purohit at Raj Bhavan in Chandigarh, stakes claim to form the government in the state. pic.twitter.com/Wr8pYyttSA
— ANI (@ANI) March 12, 2022
സംസ്ഥാനത്ത് ആകെയുള്ള 117 സീറ്റുകളിൽ 92 ഇടത്തും വിജയം നേടിയാണ് ആംആദ്മി അധികാരമുറപ്പിച്ചത്.ഈമാസം 16 ന് ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്ഭവന് പകരം ഭഗത്സിംഗിന്റെ ഗ്രാമമായ ഖഡ്കർകലനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്.ചടങ്ങിന് മുന്നോടിയായി മാർച്ച് 13 ന് അമൃത്സറിൽ വലിയ റോഡ് ഷോ നടത്താനും ആംആദ്മി തീരുമാനിച്ചിട്ടുണ്ട്. റോഡ് ഷോയിലും സത്യപ്രതിജ്ഞാ ചടങ്ങിലും പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യം ഉണ്ടാകും.
Comments