കീവ് : യുക്രെയ്നിലെ മസ്ജിദ് റഷ്യ ബോംബാക്രമണത്തിൽ തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം . തുറമുഖ നഗരമായ മരിയുപോളിലെ 80 ഓളം സാധാരണക്കാർ അഭയം പ്രാപിച്ച മസ്ജിദിലാണ് റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക് പറയുന്നതനുസരിച്ച്, മരിയുപോൾ ഏകദേശം രണ്ടാഴ്ചയായി ഉപരോധത്തിലായിരുന്നു. 1,300-ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത് .
അതേസമയം യുക്രെയ്‌നില്‍ റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിനുകളിലൊന്ന് എത്തിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് . ക്രിമിയയില്‍ നിന്നാണ് റഷ്യ ഈ സായുധ ട്രെയിന്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ഡീസല്‍ ലോക്കോമോട്ടീവുകളും എട്ട് വ്യത്യസ്തമായ റെയില്‍കാറുകളുമാണ് ഈ റഷ്യന്‍ സായുധ ട്രെയിനിലുള്ളത്. താഴ്ന്ന് പറക്കുന്ന പോര്‍വിമാനങ്ങള്‍ക്കെതിരെ പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രണ്ട് ZU-23 ബാരല്‍ 23 എംഎം വെടിക്കോപ്പുകള്‍ക്കിടയിലാണ് മുന്നിലെ ഡീസല്‍ ലോക്കോമോട്ടീവ് ഉള്ളത് . റഷ്യക്ക് ഇത്തരം നാല് സായുധ ട്രെയിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്.
Comments