കൊല്ലം: സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെട്ടത് കനത്ത ചൂട്. രണ്ട് ദിവസമായി കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത ചൂടും ഉഷ്ണകാറ്റും അനുഭവപ്പെടുകയാണ്. കൊല്ലത്ത് നഗരസഭ കൗൺസിലർക്ക് സൂര്യാതാപമേറ്റു. പുനലൂർ മുനിസിപ്പൽ കൗൺസിലർ ഡി ദിനേശനാണ് സൂര്യാതാപമേറ്റത്. പുനലൂർ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ദിനേശൻ. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സമയത്താണ് സൂര്യാതാപമേറ്റത്.
സാധാരണയിൽ നിന്നും രണ്ടും മൂന്നും സെൽഷ്യസ് വരെ താപനില സംസ്ഥാനത്ത് വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വേനൽക്കാലത്ത് കേരളത്തിൽ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ശരാശരിയിൽ നിന്നും 33 ശതമാനം മഴ കുറഞ്ഞതും വരണ്ട വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്. പാലക്കാട് ജില്ലയിലാണ് ഇന്നലെ 41.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയത്. കോട്ടയം, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി.
Comments