അഹമ്മദാബാദ്: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരള പ്രാന്തപ്രചാരകായി എസ് സുദർശനെ നിശ്ചയിച്ചു.നിലവിൽ പ്രാന്തപ്രചാരകായി പ്രവർത്തിച്ചുവരികയായിരുന്ന പിഎൻ ഹരികൃഷ്ണകുമാറിനെ ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖായി നിശ്ചയിച്ചു.
ഗുജറാത്തിലെ കർണാവതിയിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ സർകാര്യവാഹക് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്. പ്രാന്ത വിദ്യാർത്ഥി പ്രമുഖും എറണാകുളം സംഭാഗ് പ്രചാരകനുമായിരുന്ന വി അനീഷ് സഹപ്രാന്തപ്രചാരകാവും. എ വിനോദും സഹപ്രാന്തപ്രചാരകനായി തുടരും.
കേരളം, തമിഴ്‌നാട് ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരക് പ്രമുഖായി ഒകെ മോഹനനും കാര്യകാരി അംഗമായി പിആർ ശശിധരനും പ്രവർത്തിക്കും. കഴിഞ്ഞ 11 ന് ആരംഭിച്ച പ്രതിനിധി സഭ ഇന്നാണ് അവസാനിച്ചത്. 1248 പ്രതിനിധികൾ പങ്കെടുത്തു. ആർഎസ്എസ് സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യ വാഹക് ദത്താത്രേയ ഹൊസബാളേ, സഹസർകാര്യവാഹകുമാരായ കൃഷ്ണഗോപാൽ, മൻമോഹൻ വൈദ്യ, മുകുന്ദ്, റാം ദത്ത്, അരുൺ കുമാർ തുടങ്ങിയവർ പ്രതിനിധികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Comments