ഭോപ്പാൽ: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽസ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രം രാജ്യ വ്യാപകമായി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. കശ്മീർ വംശഹത്യയുടെ യഥാർത്ഥമുഖമെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണം. ഇപ്പോഴിതാ കശ്മീർ ഫയൽസ് കാണാൻ മദ്ധ്യപ്രദേശിലെ പോലീസുകാർക്ക് ഒരു ദിവസം അവധി നൽകിയിരിക്കുകയാണ് സർക്കാർ.
വിനോദ നികുതിയിൽ നിന്നും ചിത്രത്തെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാനത്തെ പോലീസുകാർക്ക് ചിത്രം കാണാനും സർക്കാർ അവസരം ഒരുക്കുന്നത്. സിനിമ കാണാൻ പോലീസുകാർക്ക് അവസരം നൽകുമെന്നും അതിനുള്ള നിർദ്ദേശങ്ങൾ ഉടൻ പോലീസുകാർക്ക് ഉടൻ കൈമാറുമെന്നും പോലീസ് ഡയറക്ടർ ജനറൽ സുധീർ സക്‌സേന പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.
– CUT 2nd ചിത്രം
Comments