ന്യൂഡൽഹി: യുവമോർച്ച പ്രവർത്തകൻ അരുൺ കുമാറിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള പോലീസ് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് തേജസ്വി സൂര്യ ട്വിറ്ററിൽ കുറിച്ചു. ഇത് രാഷ്‌ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്. അരുണിനെ കൊലപ്പെടുത്തിയത് സിപിഎം ഗുണ്ടകളാണെന്ന കാര്യം വ്യക്തമാണ്. ഇത് കമ്മ്യൂണിസ്റ്റ് ഭീകരതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് തേജസ്വി സൂര്യ പറഞ്ഞു.
കേസിൽ അറസ്റ്റിലായ പ്രധാന പ്രതികൾ കൃഷ്ണദാസ്, മിഥുൻ, നിഥിൻ, ജയേഷ് എന്നിവർക്ക് സിപിഎം-ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന് വ്യക്തമായതാണെന്ന് എഫ്‌ഐആറിന്റെ പകർപ്പ് പങ്കുവെച്ച് തേജസ്വി സൂര്യ കുറിച്ചു. സിപിഎം പരിപാടിയിൽ പങ്കെടുത്ത അവരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്തുവന്നിരിക്കെയാണ് അരുണിന്റെ കൊലപാതകം രാഷ്‌ട്രീയക്കൊലയല്ലെന്ന് പോലീസ് പറയുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി.
കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനൊപ്പം സിപിഎം എംഎൽഎ പിപി സുമോദ് അഭിമാനപൂർവ്വം നിൽക്കുന്നുവെന്നും തേജസ്വി സൂര്യ ചിത്രം പങ്കുവെച്ച് കുറിച്ചു. ഇത്രയും വിവരങ്ങൾ പുറത്തുവന്നിട്ടും കൊലപാതകത്തിന്റെ രാഷ്‌ട്രീയവശം പോലും കേരള പോലീസ് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. യുഎപിഎയുടെ കർശനമായ വകുപ്പുകൾ ചുമത്തി പ്രതികളെ ചോദ്യം ചെയ്യണമെന്ന് ബിജെപി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൊലപാതകം ഒരു ഭീകരപ്രവർത്തനമാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.
തരൂർ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കാരണത്താൽ മാർച്ച് രണ്ടിനാണ് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി കൂടിയായ അരുൺ കുമാറിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കഴിഞ്ഞ 12ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
BJYM has today demanded Kerala Police to prosecute the accused under stringent provisions of UAPA.
This murder is an act of terror & must be investigated as such.
BJYM will fight until this is done.
— Tejasvi Surya (@Tejasvi_Surya) March 15, 2022
Comments