മുബൈ: ഐപിഎല്ലിനായി മുംബൈയിൽ പരീശീലനത്തിനെത്തിയ ഡൽഹി ക്യാപിറ്റൽസ് ടീം സഞ്ചരിച്ച ബസ്സിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മുംബൈയിൽ യാത്രചെയ്യ വേയാണ് ആക്രമണം നടന്നതെന്നാണ് ടീം അംഗങ്ങളുടെ പരാതി. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരാണ് അക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടില്ല. അക്രമികൾ അഞ്ചിലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നാല് പേരെ കൊളാബ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ ട്രാൻസ്‌പോർട്ട് വിങ് വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാന്ധി ഉൾപ്പെടെയാണ് പിടിയിലായത്.
2022 സീസണിലെ ഐപിഎൽ ഈ മാസം 26നാണ് ആരംഭിക്കുന്നത്. ഋഷഭ് പന്തിന്റെ നേതൃ ത്വത്തിലാണ് ഡൽഹി ഇറങ്ങുന്നത്. ആദ്യ മത്സരം അഞ്ച് തവണ കിരീടം ചൂടിയ മുംബൈ യ്‌ക്കെതിരെ മാർച്ച് 27നാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് മുംബൈയെ നയിക്കുന്നത്.
ഡൽഹിയുടെ പരിശീലക നിരയിൽ മുൻ ഓസീസ് നായകൻ റിക്കിപോണ്ടിംഗ് തന്നെയാണ് തുടരുന്നത്. ജെയിംസ് ഹോപാണ് ബൗളിംഗ് കോച്ച് . വിദേശത്തു നിന്നും എത്തിയതിനാൽ മൂന്ന് ദിവസത്തെ ക്വാരന്റൈനിന് ശേഷം ഇരുവരും ടീമംഗങ്ങൾക്കൊപ്പം ചേരും. ഇവർ ക്കൊപ്പം മുൻ ഓസീസ് നായകനും മികച്ച ബാറ്റ്‌സ്മാനുമായ ഷെയൻ വാട്‌സൺ സഹപരിശീല കനായി ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് ഡൽഹി ക്യാപിറ്റൽസ് അറിയിച്ചത്. മുൻ ഇന്ത്യൻ താരങ്ങളായ പ്രവീൺ ആംറെയും അജിത് അഗാർക്കറും പരിശീലകരായുണ്ട്.















