കൊച്ചി : ‘ദി കശ്മീരി ഫയല്‍സ്’ സിനിമയെ അഭിനന്ദിച്ച് മേജര്‍ രവി. സിനിമയുടെ സംവിധായകന് വിവേക് അഗ്നിഹോത്രിയെ പ്രശംസിക്കുന്ന പോസ്റ്റ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.
‘കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണെങ്കിലും കശ്മീര്‍ ഫയല്‍സ് കണ്ടു. ലവ് യു വിവേക്. 89, 90 കളില്‍ ഞാന്‍ എന്‍.എസ്.ജി കമാന്‍ഡറായിരുന്നു. റുബയ്യയെ തട്ടിക്കൊണ്ടു പോയ സംഭവം ഞങ്ങളാണ് അന്വേഷിച്ചത്. അതുകൊണ്ട് നിങ്ങള്‍ ചെയ്തത് ശരിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ നമ്മുടെ രാജ്യത്തെ വിറ്റു. സല്യൂട്ട്,’ എന്നാണ് മേജര്‍ രവി ട്വീറ്റ് ചെയ്തത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ദ കശ്മീർ ഫയൽസിൽ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു
സിനിമ ഇറങ്ങിയതിന് മുന്‍പും ശേഷവും നിരവധി രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. സംവിധായകന് വിവേകിനെതിരെയും ഭീഷണികള്‍ ഉയര്‍ന്നിരുന്നു. എന്നാലും ഇതില്‍ നിന്ന് പിന്മാറാതെ സിനിമ എടുക്കുകയും സത്യം പുറത്ത് കൊണ്ടുവരികയും ചെയ്തു. കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് നിരവധി താരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
‘ദി കശ്മീരി ഫയല്‍സ്’ വളരെ മികച്ച ചിത്രമാണ്. സിനിമയെ കുറിച്ചല്ല അതിലുള്ള യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് പറയുന്നത്.എല്ലാവരും അത് നിര്‍ബന്ധമായും കാണണം. ഇത്തരം സിനിമകളാണ് ഇനി നിര്‍മ്മിക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ആദ്യം വളരെ കുറച്ച് തീയേറ്ററിൽ മാത്രമെ ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കേരളത്തിൽ മാത്രം നിരവധി ഷോകളാണ് ചിത്രത്തിന് വേണ്ടിയുള്ളത് . ആറ് ദിവസം കൊണ്ട് 87.40 കോടി കളക്ഷന്‍ നേടി ഇപ്പോഴും വിജയം തുടര്‍ന്ന് മുന്നേറുകയാണ്.
Comments