ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയാണ് കർക്കർദൂമ ജില്ലാ കോടതി തള്ളിയത്. പ്രഥമദൃഷ്ട്യാ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
താൻ തെറ്റുകാരനല്ലെന്നും, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചത് ആണെന്നും ചൂണ്ടിക്കാട്ടിയാണ് തസ്ലീം കോടതിയെ സമീപിച്ചത്. ഇയാളുടെ ജാമ്യഹർജിയെ എതിർത്ത് കോടതിയിൽ കുറ്റപത്രവും, മറ്റ് തെളിവുകളും അന്വേഷണ സംഘവും ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
തെളിവുകളും കുറ്റപത്രവും പരിശോധിക്കുമ്പോൾ പ്രഥമാദൃഷ്ട്യ പ്രതി കുറ്റക്കാരനാണെന്നാണ് വ്യക്തമാകുന്നത് എന്ന് വാക്കാൽ അഭിപ്രായപ്പെട്ട കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. 2020 ലാണ് തസ്ലീം അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments