ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102 വയസ്സുകാരനായ പ്രധാനാദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. 15 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 10 വർഷത്തെ കഠിന തടവ് ഉൾപ്പെടെയാണിത്.
പെൺകുട്ടിയ്‌ക്ക് നഷ്ടപരിഹാരമായി 45000 രൂപ നൽകണമെന്നും കോടതിയുടെ നിർദ്ദേശമുണ്ട്. സർക്കാർ സ്‌കൂളിൽ നിന്നും വിരമിച്ച കെ. പരശുരാമനാണ് പ്രതി. ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പത്ത് വയസ്സുള്ള പെൺകുട്ടിയെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. പെൺകുട്ടിയുടെ അയൽവാസിയാണ് അദ്ധ്യാപകനായ വൃദ്ധൻ.
Comments