നികോസിയ: ഇറാനെതിരെ ശക്തമായ ആക്രമണം നടത്താൻ നൂതന സംവിധാനങ്ങളുമായി ഇസ്രായേൽ നീക്കം. ഇറാനൊപ്പം ഇസ്രായേലിനെതിരെ പടനയിക്കുന്ന ലെബനനേയും സിറിയയേയും തകർക്കാനാണ് ഇസ്രായേൽ അതിനൂതന സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതെന്ന ആരോപണവുമായി ഇറാൻ പ്രതിരോധ വകുപ്പ് രംഗത്ത്. ഡ്രോണുകളും രാജ്യത്തെ സൈബർ സംവിധാനങ്ങളും ഇസ്രായേൽ തകർത്തെന്നാണ് ആരോപണം.
ഇറാനെതിരെ മുമ്പും ഡ്രോണുകൾ ഉപയോഗിച്ചിട്ടുള്ള ഇസ്രായേൽ ലിബിയയേയും സിറിയയേയും ഏതു നിമിഷവും ആക്രമിക്കാനുള്ള കരുത്താണ് സജ്ജമാക്കിയിട്ടുള്ളത്. എന്നാൽ അതിനിടെ സൈബർ ആക്രമണത്തിലൂടെ ഇറാന്റെ ആണവ സംവിധാനങ്ങളേയും ഇന്റർനെറ്റിനേയും അടക്കം തകർത്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന.
ഇസ്രായേൽ അവരുടെ സൈനിക സംവിധാനങ്ങളും നീക്കങ്ങളും ലോകത്തെവിടേയും എത്താതിരിക്കാൻ സ്വയം വികസിപ്പിച്ച ജാമറുകളും സെൻസറുകളും ഉപയോഗിക്കു ന്നവരാണ്. ഈ മാസം 13-ാം തിയതി ഇറാന്റെ ഔദ്യോഗിക സേനയായ റവല്യൂഷണി ഗാർഡ് കോർ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്താനെടുത്ത രഹസ്യതീരുമാനവും ഇസ്രായേൽ സൈബർ ആക്രമണത്തിലൂടെ പുറത്തെത്തിച്ചു.
ഇതിനിടെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഒരു കേന്ദ്രം തകർത്തെന്നാണ് ലെബനനർ പറയുന്നത്. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെ ട്ടെന്നുമാണ് ലെബനൻ അവകാശപ്പെടുന്നത്. ഇതിന് തിരിച്ചടിയായി ഇറാന്റെ ആറ് ഡ്രോണുകൾ ഇസ്രായേൽ ഡ്രോണുകൾ ആക്രമിച്ച് തകർത്തെന്ന വാർത്തയും പുറത്തുവരികയാണ്.
Comments