കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. ഹിന്ദു സംഘടനാ നേതാക്കൾക്കെതിരായ കേസുകളിൽ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ അടക്കമുള്ളവരെ പ്രതിചേർത്ത് തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശശികല ടീച്ചർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഹിന്ദുഐക്യവേദി നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ഇല്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. 2019 ജനുവരിയിൽ ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ഹർത്താലിൽ ഏതെങ്കിലും തരത്തിൽ കലാപ ആഹ്വാനമോ മറ്റ് തരത്തിലുള്ള ശ്രമങ്ങളോ ശശികല ടീച്ചറുടെ ഭാഗത്തു നിന്നുമുണ്ടായെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നും കോടതി പറഞ്ഞു.
ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കാനായി ഡിജിപി ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് കോടതി വിധി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനവും കോടതി ഉത്തരവിൽ രേഖപ്പെടുത്തി.
Comments