തിരുവനന്തപുരം: വനം വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി വാവാ സുരേഷ്.പാമ്പു പിടുത്തം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് എതിരായ നീക്കത്തിന് പിന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും തനിക്കെതിരെ പ്രവർത്തിക്കാൻ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ആദ്ദേഹം ആവർത്തിച്ചു.
ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ സമയത്ത് പാമ്പുപിടിയ്‌ക്കാൻ പലരും വിളിക്കുന്നില്ല. പക്ഷേ കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നും എല്ലാം ആളുകൾ പാമ്പിനെ പിടിക്കാനായി സമീപിച്ചു.സുരേഷിനെ വിളിക്കേണ്ടെന്ന് മുകളിലുള്ളവർ പറഞ്ഞതായി അവിടുത്തെ ആളുകൾ വെളിപ്പെടുത്തിയിരുന്നതായി വാവ സുരേഷ് പറഞ്ഞു.
ചികിത്സയ്‌ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം പാമ്പ് പിടിക്കാൻ സുരേഷിനെ വിളിക്കരുതെന്ന് എന്ന രീതിയിൽ ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. സാധാരണക്കാരനായ ഒരാൾ പറഞ്ഞാൻ ജനങ്ങളോ അധികാരികളോ അംഗീകരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാമ്പിനെ പിടിക്കുന്ന കുറച്ചുപേരുടെ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയുണ്ട്. വാവാ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്ന് രണ്ടുവർഷം മുൻപേ അതിൽ ചാറ്റ് വന്നതിന്റെ സ്‌ക്രീൻ ഷോട്ട് തനിക്ക് ഒരാൾ അയച്ചു തന്നിരുന്നു.അഞ്ചു ലക്ഷം രൂപ പന്തയം വെക്കുന്നു, വാവ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്നും ആ ചാറ്റിൽ പറഞ്ഞിരുന്നതായി അദ്ദേഹം ആരോപിച്ചു.
Comments