മുംബൈ: റോയൽ ചലഞ്ചേഴ്‌സിൽ ഇത്തവണ വിരാട് കോഹ്‌ലി തന്റെ പഴയ പ്രതാപ ത്തിലേയ്‌ക്ക് ഉയരുമെന്ന് സുനിൽ ഗവാസ്‌ക്കർ. നായകനെന്ന ഭാരം തലയില്ലാതെ കളിക്കാനിറങ്ങുന്ന കോഹ് ലി ഇത്തവണ ഏറ്റവും അപകടകാരിയായ ബാറ്ററായി രിക്കുമെന്നും 2016ൽ നേടിയതിനപ്പുറം 1000 റൺസ് സ്വന്തമാക്കുമെന്നും ഗവാസ്‌ക്കർ പ്രതീക്ഷ പങ്കുവെച്ചു.
കോഹ്‌ലിയുടെ ക്ഷമത ഇത്തവണ പൂർണ്ണമായും ഉപയോഗിക്കാനാണ് ടീം ശ്രമിക്കേണ്ടത്. ഒരു നായകന് 10 പേരേയും മനസ്സിൽ കൊണ്ടു നടക്കണം. എന്നാൽ സാധാരണ ഒരു കളിക്കാരന് ഇത്തരം ഒരു സമ്മർദ്ദവുമില്ലെന്നത് കോഹ്‌ലിക്ക് ഗുണം ചെയ്യുമെന്നും ഗവാസ്‌ക്കർ ചൂണ്ടി ക്കാട്ടി. 2012ൽ ന്യൂസിലന്റിന്റെ ഡാനിയേൽ വെറ്റേറിയിൽ നിന്നാണ് കോഹ് ലി റോയൽ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.
ഇത്തവണ എബി ഡിവിലിയേഴ്‌സില്ലാത്ത കുറവ് വിരാടും മാക്‌സ്വെല്ലും ചേർന്ന് പരി ഹരിക്കുമെന്ന ഉറപ്പാണ് ഗവാസ്‌ക്കർ നൽകുന്നത്. മാക്‌സ്വെൽ എന്നും അനുകൂല സാഹചര്യം മുതലാക്കുന്ന ഓൾറൗണ്ടറാണ്. ഇത്തവണ ആ മാനസിക മാറ്റം വന്നാൽ ടീമിന് മികച്ച വിജയം ഉറപ്പാണെന്നും സുനിൽ ഗവാസ്‌ക്കർ പറഞ്ഞു. ഞായറാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെയാണ് റോയൽ ചലഞ്ചേഴ്‌സിന്റെ ആദ്യ മത്സരം. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Comments