ഹരിദ്വാർ:ഇന്ത്യയിലെ കുഷ്ഠരോഗികളെ പരിചരിക്കുന്ന കാര്യത്തിലും സാമൂഹികമായി പിന്തുണ നൽകുന്നതിലും ഇനിയും പൂർണ്ണമായും തൊട്ടുകൂടായ്മ അവസാനിച്ചിട്ടില്ലെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ദിവ്യപ്രേം സേവാ മിഷൻ സിൽവർ ജ്യൂബിലി ആഘോഷത്തിലാണ് രാംനാഥ് കോവിന്ദ് അതീവ ഗൗരവമായ സാമൂഹിക വിഷയം എന്ന നിലയിൽ ക്ഷയരോഗികളെ പിന്തുണയ്‌ക്കണമെന്ന ആഹ്വാനം നൽകിയത്.
‘ നമുക്കെല്ലാം അറിയാവുന്നപോലെ ഇന്ത്യയിൽ അയിത്തവും തൊട്ടുകൂടായ്മയും ശിക്ഷാർ ഹമായ നിയമമായി ഭരണഘടന അനുശാസിക്കുന്നു. ജാതീയവും മതപരവുമായ മാറ്റിനിർത്ത ലുകൾ ഭരണഘടനയുടെ 17-ാം അനുഛേദം അനുസരിച്ച് അനുവദനീയമല്ല. എന്നാൽ നൂറ്റാണ്ടു കളായി കുഷ്ഠരോഗികളോടുള്ള സമീപനം മാറിയിട്ടില്ലെന്നത് ഏറെ ഗൗരവമായി കാണണം.’ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
കുഷ്ഠരോഗം ബാധിക്കുന്ന ഒരു വ്യക്തിയെ മറ്റ് ഏത് രോഗം ബാധിച്ചയാളെപ്പോലെ തന്നെ കണക്കാക്കി ശുശ്രൂഷിക്കാൻ സമൂഹം തയ്യാറാകണം. അവർക്ക് രോഗാവസ്ഥയിൽ അത് മാനസികവും ശാരീരികവുമായ ഒറ്റപ്പെടലും അവഗണിക്കലുമായി യാതൊരു വിധത്തിലും അനുഭവപ്പെടരുത്. ഇതിനായി എല്ലാ യുവജനങ്ങളും എൻഎസ്എസ് പോലുള്ള സന്നദ്ധ സംഘടനകളും ബോധവൽക്കണം നടത്തണമെന്നും രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു.
Comments