റായ്പൂർ : ഛത്തീസ്ഗഡിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ. ജഷ്പൂർ സ്വദേശിയായ പാസ്റ്റർ ക്രിസ്റ്റഫർ ടിർക്കി ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായി ജ്യോതികുമാർ ടോപ്പോയെയും പോലീസ് അറസ്റ്റ് ചെയ്തു.
ബാഗിയ ഗ്രാമവാസികളിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ദളിത് ഭൂരിപക്ഷമുള്ള ഗ്രാമത്തിലെ ജനങ്ങളെ ക്രിസ്റ്റഫറും കൂട്ടാളിയും ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നുവെന്നാണ് പരാതി. രോഗശാന്ത്രി ശുശ്രൂഷയുടെ മറവിലാണ് ഇരുവരും ചേർന്ന് ആളുകളെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇതിനായി അടുത്തിടെ ഇവർ യോഗം സംഘടിപ്പിച്ചെന്നും പരാതിയിൽ ഉണ്ട്.
സംഭവത്തിൽ കൻസാബെൽ പോലീസ് ആണ് കേസ് എടുത്തത്. പരാതിയെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ. 34, ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാല് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Comments