ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. കുഷിനഗർ സ്വദേശി ബാബർ അലിയാണ് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് മരിച്ചത്.
രണ്ട് ലക്ഷം രൂപയാണ് സർക്കാർ സഹായമായി പ്രഖ്യാപിച്ചത്. തുക ഉടൻ കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ പക്ഷപാതപരമല്ലാത്ത അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും ഓഫീസ് വ്യക്തമാക്കി.
ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തതിന്റെ പേരിലാണ് ബാബർ അലിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments