കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നുമാണ് ഭാരതത്തിലെ അറിയപ്പെടുന്ന മാനേജ്മെൻറ് എഞ്ചിനീയറിങ്ങ് വിദഗ്ധനായുള്ള ജികെ പിള്ളയുടെ വളർച്ച. വിദ്യയിലും തൊഴിലും മികവ് കാണിച്ച വ്യക്തിത്വമായ ജി കെ പിള്ള 1973 ൽ ബിറ്റ്സ് പിലാനിയിൽ നിന്ന് എഞ്ചിനിയറിങ് ബിരുദം നേടി. മാനേജ്നെൻറ് മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച അദ്ദേഹം മികച്ച മാനേജ്മെൻറ് സംഘാടകനാണ്.
റാഞ്ചിയിലെ ഹെവി എഞ്ചിനിയറിങ് കോപ്പറേഷൻ ലിമിറ്റഡിന്റേയും എച്ച് എം ടി മെഷീൻ ടൂൾസ് ലിമിറ്റഡിന്റേയും ചെയർമാനും എം ഡിയുമായി പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് സംയുക്ത സംരംഭമായ ചെന്നെയിലെ ഫിഷർ സന്മാർ ലിമിറ്റഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയും അദ്ദേഹം പ്രവർത്തിച്ചു . പൂനെയിലെ വൽച്ചന്ദ് നഗർ ഇൻഡ്രസ്ട്രീസ് ലിമിറ്റഡിന്റെ എം ടിയും സി ഒ യുമായിരുന്നു. നിലവിൽ സങ്കൽപ്പ് ഐഎസ് അക്കാദമിയുടെ ചെയർമാനാണ്. ആർഎസ്എസ് പാലക്കാട് നഗർസംഘചാലകും സേവാഭാരതി ജില്ലാ പ്രസിഡന്റുമാണ് ജി കെ പിള്ള.
നീണ്ട കരിയറിനിടയിൽ നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2007-08 കാലഘട്ടത്തിലെ സ്കോപ്പ് എക്സലൻസ് അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി. 2010 ൽ ഇന്ത്യൻ ന്യൂക്ലിയർ സൊസൈറ്റി അവാർഡും, നാഷണൽ ഇൻഡസ്ട്രിയൽ കോൺക്ലേവിന്റെ വ്യവസായിക മികവിനുള്ള അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്ക്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. അനില പിള്ളയാണ് ഭാര്യ, അമേരിക്കയിലുള്ള അരുണ പിള്ള, പൂനെയിലെ ഭാഗ്യ രതി എന്നിവർ മക്കളാണ്. സന്ദീപ് മോഹൻ ,സഹൽ ദോഷി എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം നാളെ രാവിലെ പാലക്കാട് നടക്കും.
Comments