ജയ്പൂർ: മാരക സ്‌ഫോടക വസ്തുക്കൾ കൈവശം വെച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെക്ക്‌പോസ്റ്റിൽ നടത്തിയ പോലീസ് പരിശോധനയ്‌ക്കിടെയാണ് ഇവർ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും 12 കിലോ തൂക്കം വരുന്ന സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തു.
രാജസ്ഥാനിലെ ചിറ്റോഗഡ് ജില്ലയിലെ ചെക്ക് പോസ്റ്റിലാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ പരിശോധന നടത്തിയപ്പോഴാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്.
പ്രതികളിൽ രണ്ട് പേർ മദ്ധ്യപ്രദേശ് സ്വദേശികളാണ്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി സദർ നിംബഹേര പോലീസ് കേസെടുത്തു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം പുരോമിക്കുകയാണ്.
Comments