മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന്റെ അഭിപ്രായം മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാറിമറിയുമെന്ന് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി കശ്മീർ ഫയൽസ്’ പോലൊരു സിനിമ പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന ശരദ് പവാറിന്റെ പരാമർശത്തിന് പിന്നാലെയാണ് തനിക്കുണ്ടായ അനുഭവം വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയത്.
‘ഞാനും ഭാര്യ പല്ലവി ജോഷിയും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വിമാനത്താവളത്തിൽ വെച്ച് ശരദ് പവാറിനെയും ഭാര്യയെയും കണ്ടുമുട്ടിയിരുന്നു. അവിടെ വെച്ച് പവാറും ഭാര്യയും ചിത്രത്തെ അഭിനന്ദിക്കുകയും, ഞങ്ങൾക്ക് അനുഗ്രഹം നേരുകയും ചെയ്തു. എന്നാൽ, ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചിത്രത്തെ താഴ്‌ത്തിക്കെട്ടുകയും, ഇത്തരമൊരു ചിത്രം വെള്ളിത്തിരയിൽ പ്രദർശിപ്പിക്കരുതെന്നും അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കാപട്യമുണ്ടായിട്ടും അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്’ വിവേക് അഗ്നിഹോത്രി പറഞ്ഞു.
I met Shri @PawarSpeaks ji and his respected wife just s few days ago in a flight, touched their feet and both of them congratulated and blessed me and Pallavi Joshi on the film. Don’t know what happened to him in front of media. Despite blatant hypocrisy, I respect him https://t.co/HHQh9nLZvg
— Vivek Ranjan Agnihotri (@vivekagnihotri) April 1, 2022
കശ്മീരി ഫയൽസ് പോലൊരു ചിത്രം വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നു. നരേന്ദ്ര മോദി സർക്കാരിന് കശ്മീരി പണ്ഡിറ്റുകളോട് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ, അവരുടെ പുനരധിവാസത്തിന് ശ്രമിക്കണമെന്നും പവാർ പറഞ്ഞിരുന്നു. കശ്മീരി പണ്ഡിറ്റുകൾക്കും മുസ്ലീങ്ങൾക്കും നേരെയുള്ള ആക്രമണത്തിന് ഉത്തരവാദി പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകേണ്ടി വന്നപ്പോൾ വിപി സിംഗായിരുന്നു പ്രധാനമന്ത്രി. ജവഹർലാൽ നെഹ്റുവിന്റെ പേര് ഒരു കാരണവുമില്ലാതെ ചർച്ചയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ജഗ്മോഹനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള രാജിവച്ചിരുന്നുവെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്വരയിൽ നിന്ന് പോകാനുള്ള സൗകര്യം നൽകിയത് ഗവർണറാണെന്നും പവാർ പറഞ്ഞു.
Comments