ഹൈദരാബാദ്: ആശുപത്രി ഐസിയുവിൽ വെച്ച് എലി കടിച്ചതിന് പിന്നാലെ രോഗിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കൽ എംജിഎം ആശുപത്രിയിലായിരുന്നു സംഭവം. 38-കാരനായ ശ്രീനിവാസാണ് മരിച്ചത്.
മാർച്ച് 30നായിരുന്നു ശ്രീനിവാസനെ എലി കടിച്ചത്. ഇതിന് പിന്നാലെ ആന്തരിക രക്തസ്രാവം സംഭവിച്ചിരുന്നു. ഉടൻ തന്നെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എലി കടിച്ചതല്ല, രോഗിയുടെ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ശ്രീനിവാസൻ മദ്യപാനിയായിരുന്നുവെന്നും കരൾ, വൃക്ക, പാൻക്രിയാസ് എന്നിവയുടെ പ്രവർത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ ഡോക്ടർമാരുടെ വിശദീകരണത്തിൽ തൃപ്തരല്ലാത്തതിനാൽ ആശുപത്രിക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ശ്രീനിവാസന്റെ കുടുംബം.
Comments