തിരുവനന്തപുരം : മത രാഷ്‌ട്രീയ സംഘടനകൾക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടെന്ന് ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് സർക്കുലർ. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രമേ അഗ്നിശമന സേന പരിശീലനം നൽകാവൂ എന്നാണ് നിർദേശങ്ങൾ. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ പുറത്തുവിട്ട സർക്കുലറിൽ പറയുന്നു.
കഴിഞ്ഞ മാസം 30-ാം തീയതിയാണ് ആലുവ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അഗ്‌നിശമന സേനാ ജീവനക്കാരായ ബി.അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരാണ് പരിശീലനം നൽകിയത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ ആർഎഫ്ഒ, ജില്ലാ ഫയർഫോഴ്സ് ഓഫീസർ, പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി.
സിവിൽ ഡിഫൻസ് നിമയം അനുസരിച്ച് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിശീലനം നൽകാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അപകടമുണ്ടാകുമ്പോൾ രക്ഷിക്കാൻ വേണ്ടിയുള്ള പരിശീലനമാണ് നൽകേണ്ടത്. എന്നാൽ പരിശീലനം നൽകുന്നതിന് മുൻപ് അവർ എന്തിന് ഈ പരിശീലനം ഉപയോഗിക്കും എന്നതിൽ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. നിയമലംഘനം നടത്തിയ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർക്കെതിരെ നടപടിയ്‌ക്കും ശുപാർശ ചെയ്തു. ആർഎഫ്ഒ, ജില്ലാ ഫയർഫോഴ്സ് ഓഫീസർ, പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി.
തുടർന്ന് അന്വേഷണം നടത്താൻ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടു. പരിശീലനം നൽകാനിടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ.
Comments