തിരുവനന്തപുരം: സംസ്ഥാന സർക്കാർ അതീവ ഗുരുരതമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രസർക്കാർ പണം നൽകുന്നില്ലെന്നാണ് ധനമന്ത്രിയുടെ പ്രധാന ആരോപണം. ഈ അവസ്ഥ തുടർന്നാൽ അടുത്ത വർഷം സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച കെ-റെയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് വലിയ നികുതി വരുമാനമില്ല. അതിനാൽ കേന്ദ്രം പണം തരാതെ ഇരുന്നാൽ അടുത്ത വർഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാൻ പോലും സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കില്ലെന്നും മന്ത്രി ആവർത്തിച്ചു.
ലോകം മാറുകയാണ്. അതനുസരിച്ചുള്ള മാറ്റം സംസ്ഥാനത്തും വേണം. കേരളത്തിലെ യുവാക്കൾക്ക് ഇവിടെ ജോലി ചെയ്ത് ജീവിക്കാൻ അവസരം വേണം. വയോജനങ്ങളുടെ പേവാർഡായി കേരളം മാറരുത് എന്നും മന്ത്രി പറഞ്ഞു. ഇന്നലെയും സാമ്പത്തിക പ്രതിസന്ധി വിവരച്ച് മന്ത്രി എത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഇങ്ങനെ കടം എടുക്കുന്നതിനടക്കം വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതിനിടെ കെഎസ്ആർടിസി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി. ഡിസംബർ മാസവുമായി താരതമ്യം ചെയ്താൽ ഏകദേശം 38 രൂപയോളം അധികമാണ് ഒരു ലിറ്റർ ഇന്ധനത്തിന് ചെലവ് വരന്നതെന്ന് ആന്റണി രാജു പറഞ്ഞു. 40 കോടിയോളം രൂപയുടെ അധിക ചെലിവാണ് കെഎസ്ആർടിസിക്ക് വരുന്നത്. ഇങ്ങനെ വരുമ്പോൾ ചെലവ് കുറയ്ക്കാനുള്ള മാർഗ്ഗം കണ്ടെത്തേണ്ടിയതായി വരുമെന്ന് ആന്റണി രാജു വ്യക്തമാക്കി.
Comments