ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളിൽ ഒരാൾ ഭീകരാക്രമണത്തിന് ഇരയായതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി പോലീസ്. പ്രദേശത്തേയ്‌ക്ക് അധികം പോലീസിനെ വിന്യസിച്ചു. ഷോപ്പിയാൻ ജില്ലയിലെ ചോട്ടിഗാം ഗ്രാമത്തിൽ അവശേഷിക്കുന്ന രണ്ട് കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ സുരക്ഷയ്‌ക്കായാണ് പോലീസിനെ വിന്യസിച്ചത്.
1990ലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ തുടർന്ന് ഗ്രമത്തിലെ മിക്ക ഹിന്ദു കുടുംബങ്ങളും പ്രദേശം വിട്ട് പോയപ്പോൾ ഈ രണ്ട് കുടുംബങ്ങൾ താഴ്‌വരയിൽ തന്നെ തുടരുകയായിരുന്നു. താഴ്‌വരയിൽ അവശേഷിക്കുന്ന ഹിന്ദു കുടുബത്തിലെ ഒരാളായ ബാലകൃഷ്ണ ഭട്ടിനാണ് ഇന്നലെ ഭീകരരുടെ ആക്രമണത്തിൽ വെടിയേറ്റത്. ബാലകൃഷ്ണ ഇപ്പോൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ബാലയുടെ ജ്യേഷ്ഠ സഹോദരൻ അനിൽ കുമാർ തന്റെ മെഡിക്കൽ ഷോപ്പിന് പുറത്ത് ഇരിക്കുമ്പോൾ രണ്ട് യുവാക്കൾ മരുന്ന് വാങ്ങാനെന്ന വ്യാജേന കടയിൽ പ്രവേശിക്കുകയും ബാലയെ വെടിവെയ്‌ക്കുകയുമായിരുന്നു. 2016 മുതൽ അവരുടെ ഗ്രാമത്തിലെ പോലീസിന്റെ സംരക്ഷണത്തിലാണ് കുടുംബം താമസിച്ചു വരുന്നത്. ഇപ്പോഴുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Comments