കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യമാധവനെ ചോദ്യം ചെയ്യുക സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ബാലചന്ദ്രകുമാറിനോട് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചു . നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവിന് ഇടയാക്കിയത് ബാലചന്ദ്രകുമാർ നൽകിയ മൊഴി ആയിരുന്നു.
തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബിലാണ് നടിയെ ചോദ്യം ചെയ്യുക. അന്നേ ദിവസം രാവിലെ 11 മണിയോടെ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാണ് അന്വേഷണ സംഘം നൽകിയിരിക്കുന്ന നിർദ്ദേശം. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ കാവ്യമാധവനെക്കുറിച്ചുൾപ്പെടെ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ചിന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളും ഉണ്ടാകും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ കാവ്യമാധവനും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഇതിന് പുറമേ ബാലചന്ദ്രകുമാർ നൽകിയ തെളിവുകളിലും കാവ്യയെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ ശബ്ദസന്ദേശം ഉണ്ട്.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്ദ സന്ദേശമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരിക്കുന്ന പണിയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. അത് ദിലീപ് ഏറ്റെടുത്തതാണെന്ന് സുരാജ് പറയുന്നു.
Comments