ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ ദേശീയ അസംബ്ലിക്ക് മുന്നിൽ അണിനിരന്ന് ജനങ്ങൾ. ഇമ്രാൻ ഖാൻ പുറത്തായതിൽ ആഹ്ളാദം രേഖപ്പെടുത്താനാണ് അസംബ്ലിക്ക് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. അർദ്ധരാത്രി നടന്ന വോട്ടെടുപ്പിൽ അവിശ്വാസം നഷ്ടപ്പെട്ട് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതോടെ ഇമ്രാൻ ഖാന്റെ തോൽവിയിൽ ആർപ്പുവിളിച്ചും ആഹ്ളാദിച്ചും സന്തോഷിക്കുകയായിരുന്നു ജനങ്ങൾ.
ദേശീയ അസംബ്ലിക്ക് മുന്നിൽ കൈകൾ കൊട്ടി പാട്ടുപാടി നൃത്തം ചെയ്യുന്ന ജനങ്ങളെ നിയന്ത്രിക്കാൻ പാക് പോലീസ് പാടുപെട്ടു. എല്ലാവരോടും പിരിഞ്ഞുപോകാനും സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചു. ആഘോഷവുമായി ഒരു വിഭാഗം എത്തിയപ്പോൾ പ്രതിഷേധമറിയിച്ചും മറുവിഭാഗം പിന്നീടെത്തി. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ അംഗങ്ങളാണ് അസംബ്ലിക്ക് പുറത്ത് പ്രതിഷേധിച്ചത്.
For a minute the thought these were students outside the JNU vice chancellor office.
But then I looked closely and they all seem very young. Relieved. pic.twitter.com/fwL47kdgLT
— Anand Ranganathan (@ARanganathan72) April 9, 2022
ഏറെ നാളായി തുടരുന്ന രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു പാകിസ്താനിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടക്കാതിരിക്കാൻ കഴിയാവുന്ന തന്ത്രങ്ങൾ ഒക്കെ തന്നെയും ഇമ്രാൻ ഖാൻ പയറ്റിയെങ്കിലും അർദ്ധരാത്രിയുണ്ടായ കോടതി ഇടപെടലിൽ എല്ലാം താളം തെറ്റുകയായിരുന്നു. തുടർന്ന് ഇടക്കാല സ്പീക്കർ നിയമിച്ച് വോട്ടെടുപ്പ് നടക്കുകയും അവിശ്വാസത്തിൽ ഇമ്രാൻ ഖാൻ പരാജയപ്പെടുകയും ചെയ്തു.
Comments