ന്യൂഡൽഹി : ജെഎൻയുവിൽ രാമനവമി ആഘോഷത്തിന് നേരെ ആക്രമണം. സമാധാനപരമായി നടത്തിവന്ന ആഘോഷ പരിപാടികൾക്ക് നേരെ കമ്യൂണിസ്റ്റ് തീവ്രവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. രാമനവമിയിൽ പങ്കെടുത്തവർക്ക് നേരേ നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിനികൾക്കും പരിക്കേറ്റു.
രാമ നവമി ആഘോഷത്തോടൊപ്പം ഹോസ്റ്റലിൽ റംസാൻ ആഘോഷപരിപാടികളും നടത്തിയിരുന്നു. സമാധാനപരമായി യോജിച്ചായിരുന്നു പരിപാടി നടന്നത്. എന്നാൽ രാമനവമി ആഘോഷം കഴിഞ്ഞതിനു പിന്നാലെ ഇടത് തീവ്രവാദ സംഘടനകളും എസ്.എഫ്.ഐയും സംയുക്തമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. റംസാന്റെ ഭാഗമായി നോമ്പു തുറക്കലും ഇഫ്താർ വിരുന്നും ക്യാമ്പസിൽ നടന്നു വരുന്നുണ്ട്. ഇതിനൊപ്പം തന്നെയായിരുന്നു രാമനവമി ആഘോഷവും. വിദ്യാർത്ഥികൾ യോജിച്ചായിരുന്നു പരിപാടി നടത്തിയത്.
വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത വരുത്താൻ വേണ്ടി ഇടത് സംഘടനകളാണ് അക്രമം നടത്തിയത് എന്ന് എബിവിപി വ്യക്തമാക്കി. രാമനവമി ആഘോഷം വിദ്യാർത്ഥികളാണ് നടത്തിയത്. ഏതെങ്കിലും സംഘടനയ്‌ക്ക് അതിൽ പങ്കില്ലെന്നും എബിവിപി വ്യക്തമാക്കി.വൈകിട്ട് മൂന്നരയ്‌ക്കാണ് രാമനവമി ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും ഇടത് തീവ്രവാദികളുടെ കയ്യേറ്റം കാരണം താമസിച്ചാണ് ആരംഭിച്ചത്.
സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വൻ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments