റാഞ്ചി : ഝാർഖണ്ഡിൽ രാമനവമിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശോഭയാത്രയ്‌ക്കിടെ മതതീവ്രവാദികളുടെ ആക്രമണം. ശോഭയാത്രയ്‌ക്ക് നേരെ കല്ലേറ് ഉണ്ടായി. ലോഹർദാഗ ജില്ലയിലെ ഹിർഹി മേഖലയിൽ ആണ് സംഭവം.
ഇന്നലെ വൈകീട്ടോടെയാണ് ശോഭയാത്ര ആരംഭിച്ചത്. അൽപ്പ നേരത്തിന് ശേഷം ശോഭയാത്രയ്‌ക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. വാഹനങ്ങൾക്കും അക്രമി സംഘം തീയിട്ടു. ശോഭയാത്രയിൽ പങ്കെടുത്തവരെ മതതീവ്രവാദികൾ കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് ഇതിൽ രണ്ട് പേരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിന്യസിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാമനമി ആഘോഷങ്ങൾക്കിടെ ഝാർഖണ്ഡ് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ആണ് ഹിന്ദുക്കൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. മദ്ധ്യപ്രദേശിലും, ഗുജറാത്തിലും ഹിന്ദുക്കളെ മതതീവ്രവാദികൾ ആക്രമിച്ചിരുന്നു.
Comments