തൃശൂർ : പീച്ചിയിൽ സി പി എം പ്രവർത്തകൻ ആത്മഹത്യ സംഭവത്തിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കുടുംബം.
പാർട്ടി തെറ്റുകാരെ സംരക്ഷിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. സി ഐ ടി യു, സി പി എം നേതൃത്വത്തിനു എതിരെ ആണ് സഹോദരൻ ബിജുവിന്റെ ആരോപണം.
പ്രാദേശിക നേതാക്കളുടെ ഭീഷണിമൂലമാണ് ജേഷ്ഠൻ സജിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. കരാറുകാരിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതാണ് സജിയെ ഒറ്റപ്പെടുത്താൻ കാരണമെന്നും ബിജു പറഞ്ഞു.
തന്നെയും സഹപ്രവർത്തകൻ പ്രിൻസിനെയും പാർട്ടി കൊലപ്പെടുത്തുമെന്ന് സജി പറഞ്ഞിട്ടുണ്ടെന്നും ബിജു വ്യക്തമാക്കി. വധ ഭീഷണിയെ തുടർന്നാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് സജി യുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമെന്നും കുടുംബം വ്യക്തമാക്കി.
ഏപ്രിൽ മൂന്നിനാണ് ചുമട്ടുതൊഴിലാളിയായ സജി ആത്മഹത്യ ചെയ്തത്. സിഐടിയു പ്രവർത്തകൻ ആയിരുന്നു അദ്ദേഹം. ഏറെ നാളായി സിഐടിയു പ്രവർത്തകർക്കിടയിൽ ചില അസ്വാരസ്യങ്ങൾ നില നിന്നിരുന്നു. ഇത് രൂക്ഷമായതിൽ സജി കടുത്ത മാനസിക ബുദ്ധിമുട്ടിൽ ആയിരുന്നു. ഇതിനിടെ സജിയെയും സുഹൃത്തിനെയും പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ.
Comments