ന്യൂഡൽഹി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹനുമാൻ ജയന്തിയുടെ മറവിൽ വർഗീയ കലാപത്തിന് മുസ്‌ളീം മതമൗലികവാദികളുടെ ആസൂത്രിത ശ്രമം. വിവിധ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹനുമാൻ
ജയന്തി ആഘോഷത്തിനുനേരെ സംഘടിത ആക്രമണം. മുസ്ലീംഭൂരിപക്ഷ പ്രദേശംവഴിയോ പളളിക്കുമുന്നിലൂടെയോ ഘോഷയാത്രകടന്നുപോകുമ്പോൾ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ഘോഷയാത്രയിൽ കടന്നുകയറി അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. വിശ്വാസികളും പൊലീസുകാരും ഉൾപ്പെടെ ഒട്ടേറെ പേർക്ക് വിവിധസംഭവങ്ങളിൽ പരുക്കേറ്റു.
ന്യൂഡൽഹി, മധ്യപ്രദേശ്, ജാർഖണ്ട്, ഗോവ, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ,ആന്ധ്ര സംസ്ഥാനങ്ങളിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനുനേരെ അക്രമം നടന്നത്. ചിലയിടങ്ങളിൽ സംഘർഷം വർഗീയകലാപത്തിലേക്ക് വഴിമാറി. എന്നാൽ പൊതുവെ ചെറിയസംഭവംപോലും കലാപത്തിലേക്ക് വഴിമാറുന്ന യുപിയിൽ ഒരനിഷ്ടസംഭവവും നടന്നില്ല എന്നത് ഏറെ ആശ്വാസകരം.
എന്നാൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആഘോഷത്തിനുനേരെ അക്രമം വ്യാപകമാണ്. ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന സംഘർഷത്തിൽ നിന്ന് രാജ്യം കരകയറുന്നതിനിടെ ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ മതമൗലികവാദികൾ ഘോഷയാത്രയെ അക്രമിച്ചു. കുർനൂലിലെ ആളൂരിൽ ഹനുമാൻ ജയന്തിക്കുനേരെ നടത്തിയ കല്ലേറിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. അല്ലൂരിലെ ഹോളഗുണ്ടയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹനുമാൻ ജയന്തി ശോഭ യാത്രയിലെ സംഗീതമാണ് പ്രകോപനത്തിനു കാരണം.
യാത്ര പള്ളിക്ക് സമീപമെത്തിയപ്പോൾ പോലീസ് ഇവ പൂട്ടാൻ ആവശ്യപ്പെട്ടു. ഈ സമയം അള്ളാഹു അക്ബർ എന്ന് വിളിച്ച് മുസ്ലിങ്ങൾ ഘോഷയാത്രയെ അക്രമിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് ഘോഷയാത്ര മാറ്റിയെങ്കിലും പള്ളിയിൽ നിന്നും അകലെ മാറി പാട്ടുവച്ചതോടെ അക്രമാസക്തരായി മതമൗലിക ശക്തികൾ എത്തുകയും ഇരു സമുദായവും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
കല്ലേറുൾപ്പെടെ അനിഷ്ടസംഭവമുണ്ടായി. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ട്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായും 20 പേരെ കസ്റ്റഡിയിലെടുത്തതായും കുർനൂൽ എസ്പി അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്.
പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് കലാപത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും കൊറോണ കാരണം അത് വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹനുമാൻജയന്തിയുടെ മറവിൽ കലാപത്തിന് കോപ്പുകൂട്ടുന്നത്.
Comments