രാജ്യത്ത് കൊറോണ പ്രതിദിന കണക്കുകളിൽ 90 ശതമാനം വർധനവ്. ഇതോടെ മറ്റൊരു കൊറോണ വൈറസ് വ്യാപനത്തിന് ഇടയാകുമോയെന്ന ആശങ്കിലാണ് ആരോഗ്യപ്രവർത്തകർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,183 പുതിയ കൊറോണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ 1,150 കേസുകളുമായി താരതമ്യപ്പെടുത്തുബോൾ് 89.8 ശതമാനം വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 214 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കേരളത്തിൽ നിന്ന് രേഖപ്പെടുത്താത്തിരുന്ന 212 മരണങ്ങളാണുളളത്. അതിൽ 62 എണ്ണം കോടതി അപ്പീലുകളുടെ ഫലമായി കൂട്ടി ചേർത്തതാണ്. ഏപ്രിൽ 13 നും 16 നും ഇടയിൽ സംസ്ഥാനത്ത് 150 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ചത്തെ 0.31ൽ നിന്ന് തിങ്കളാഴ്ച 0.83 ആയി ഉയർന്നു. ഇത് വൈറസ് വീണ്ടും അതിവേഗം പടരുന്നുവെന്ന് സൂചിപ്പിക്കുന്നു. അതിനിടയിലും സജീവമായ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 11,558 ൽ നിന്ന് 11,542 ആയി. രാജ്യത്ത് ഇതുവരെ 4.30 കോടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവ് കാണുമ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നാണ് ഡൽഹി. ദേശീയ തലസ്ഥാനത്ത് 24 മണിക്കൂറിനിടെ 517 കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഡൽഹിയിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 1,518 ആണ്. ഇത് 2022 മാർച്ച് 3 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
രാജ്യവ്യാപകമായുള്ള വാക്‌സിനേഷൻ യജ്ഞത്തിന് കീഴിൽ ഇതുവരെ നൽകിയിട്ടുള്ള ഡോസുകൾ 186.54 കോടി കവിഞ്ഞു. ഡൽഹിയിലെയും ഗാസിയാബാദിലെയും നോയിഡയിലെയും സമീപത്തെ കമ്മ്യൂണിറ്റികളിലെയും നിരവധി യുവാക്കൾക്ക് അടുത്ത ആഴ്ചകളിൽ പോസിറ്റീവ് ആയിട്ടുണ്ട്. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചില സ്‌കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു.
ഡൽഹിയിലും ഹരിയാനയിലും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാസ്‌കുകളുടെ നിർബന്ധിത ഉപയോഗം പൂർണമായി പിൻവലിച്ചതും മറ്റ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമാണ് കുതിച്ചുചാട്ടത്തിന് കാരണമെന്ന് ആഗോഗ്യവിദഗ്ധർ കണക്ക്കൂട്ടുന്നു. എല്ലാ സംസ്ഥാനങ്ങളും പൊതു സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തിരിക്കുന്ന സമയത്ത്, കേസുകളുടെ വർദ്ധനവ് അസ്വസ്ഥമാക്കുന്നു. അണുബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് വ്യക്തികൾ അത് തുടരാൻ ശുപാർശ ചെയ്യുമ്പോൾ പല സംസ്ഥാനങ്ങളും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനുള്ള പിഴകൾ ഒഴിവാക്കിയിട്ടുണ്ട്.
സ്‌കൂളുകളും കോളേജുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു, ആളുകളുടെ യാത്രാ പ്രവർത്തനങ്ങൾ പഴയ രീതിയിൽ ആയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും പൂർണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു.
Comments