ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്ന സർക്കാർ നടപടിയെ പ്രശംസിച്ച് ഇന്ത്യൻ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗാട്ട്. കലാപങ്ങൾ അഴിച്ചുവിടുന്നത് ഹിന്ദുക്കളല്ലെന്നും അത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ബബിത പറഞ്ഞു. പൊളിച്ച് നീക്കലിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാക്കൾക്ക് ചുട്ട മറുപടി കൊടുക്കുകയായിരുന്നു താരം.
രാജ്യമെമ്പാടും ആക്രമണങ്ങൾ അഴിച്ചുവിടുന്നത് ഹിന്ദുക്കളല്ല. ഏത് സമുദായമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. നേരത്തെ അത് ഉമർ ഖാലിദും, ഷർജീൽ ഇമാമും, താഹിർ ഹുസൈനുമായിരുന്നെങ്കിൽ ഇപ്പോൾ അൻസാറും, സലീമും, ഇമാം ഷെയ്ഖും, ദിൽഷാദും, അസ്ലാമുമാണ് എന്നും ബബിത ഫോഗാട്ട് പറഞ്ഞു.
ആം ആദ്മി പാർട്ടിയിലെ നേതാക്കളാണ് ഇത്തരം കലാപങ്ങൾക്ക് പിന്നിലെന്നും താരം ആരോപിച്ചു. ഷഹീൻ ബാഗ് കലാപത്തിന് ഉൾപ്പെടെ ആം ആദ്മിയാണ് പിന്തുണ നൽകിയത്. അന്വേഷണത്തിൽ ഇത് തെളിഞ്ഞിട്ടുണ്ട്. ജഹാംങ്കീർപുരിയിലെ സംഘർഷത്തിൽ അന്വേഷണം നടത്തിയാലും ഇത് തന്നെയാകും തെളിയുക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജെഎൻയു, ഷഹീൻ ബാഗ്, ജഹാങ്കീർപുരി എന്നിവിടങ്ങളിൽ അക്രമം നടത്തിയ കലാപകാരികളുമായി ബന്ധമുണ്ടെന്നും ബബിത ഫോഗാട്ട് കുറ്റപ്പെടുത്തി.
വർഷങ്ങൾക്ക് മുൻപ് കശ്മീരിലെ ഹിന്ദുക്കൾക്ക് സംഭവിച്ചതാണ് ഇപ്പോൾ ഡൽഹിയിലെ ഹിന്ദുക്കൾ അനുഭവിക്കുന്നത്. അന്ന് കോൺഗ്രസ് മിണ്ടാതിരുന്നെങ്കിൽ ഇന്ന് കെജ്രിവാൾ മിണ്ടാതിരിക്കുന്നു. അന്ന് കല്ലെറിഞ്ഞവർക്കൊപ്പം കോൺഗ്രസ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് കലാപകാരികൾക്കൊപ്പം ആം ആദ്മിയുണ്ട് എന്നും ബബിത വ്യക്തമാക്കി.
Comments