ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് കളയുന്ന സ്ഥലത്തേക്കാണ് ഒവൈസി പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ പോലീസ് ഇതിന് അനുവദിച്ചില്ലെന്നും താൻ നാളെയും വരുമെന്നും ഒവൈസി പറഞ്ഞു. പ്രദേശത്ത് സുരക്ഷയ്‌ക്കായി വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയോടെയാണ് ജഹാംഗീർപുരിയിലെ അനധികൃത നിർമ്മാണങ്ങളാണ് ഇന്ന് പൊളിച്ചത്. എന്നാൽ ഇതിനെല്ലാം പിന്നിൽ ബിജെപി, എഎപി സർക്കാരാണെന്ന് ഒവൈസി ആരോപിച്ചു. 1976 ലെ അടിയന്തിരാവസ്ഥ കാലത്ത് നടന്ന ടർക്ക്മാൻ ഗേറ്റുമായും ഒവൈസി ഈ സംഭവത്തെ താരതമ്യം ചെയ്തു. റോഹിങ്ക്യൻ കുടിയേറ്റക്കാരും ബംഗ്ലാദേശികളും ആണ് ഇവിടെ കുടിയേറി പാർക്കുന്നത് എന്ന് എഎപി സർക്കാർ പറയുന്നു. എന്നാൽ അത് സത്യമല്ലെന്ന് ഒവൈസി പറയുന്നു.
ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ബുൾഡോസർ ഉപയോഗിച്ച് നിർമ്മാണങ്ങൾ തകർക്കാൻ മേയർ ഉത്തരവിട്ടത്. ഇത് ഒരിക്കലും അനുവദിച്ച് കൊടുക്കരുത് എന്നും അടുത്ത ദിവസവും ജഹാംഗീർപുരിയിലെത്തി പ്രതിഷേധിക്കുമെന്നും ഒവൈസി പറഞ്ഞു.
Comments