സുരേഷ് റെയ്‌ന എന്റെ ജീവിതത്തിൽ എത്തിയത് ഒരു ദൈവത്തെ പോലെ; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ പേസർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുരേഷ് റെയ്‌ന എന്റെ ജീവിതത്തിൽ എത്തിയത് ഒരു ദൈവത്തെ പോലെ; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 08:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് മുൻ താരം സുരേഷ് റെയ്‌ന തന്റെ ജീവിതത്തിലേയ്‌ക്ക് കടന്ന് വന്ന സംഭവം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ കാർത്തിക് ത്യാഗി. തന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയത് റെയ്‌നയാണെന്നും അദ്ദേഹത്തിന് തന്റെ ജീവതത്തിൽ ദൈവത്തിന് തുല്യമായ സ്ഥാനമാണുള്ളതെന്നും കാർത്തിക് തുറന്ന് പറഞ്ഞു. എസ്ആർഎച്ചിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

‘ഞാൻ എപ്പോഴും പറയാറുള്ളത് പോലെ, അണ്ടർ-16 കാലഘട്ടത്തിന് ശേഷം, ഒരു ദൈവത്തെ പോലെ സുരേഷ് റെയ്‌ന എന്റെ ജീവിതത്തിലേയ്‌ക്ക് കടന്നുവന്നു. രഞ്ജി ട്രോഫി ടീമിൽ എത്തിയതിന് ശേഷമാണ് ഞാൻ അറിയപ്പെടാൻ തുടങ്ങിയത്. എനിക്ക് 13 വയസുള്ളപ്പോൾ, അണ്ടർ-14 ട്രയൽസിൽ ഞാൻ പങ്കെടുത്തു. അന്നാണ് എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ആരംഭം. പിന്നീട്, അണ്ടർ-14, അണ്ടർ-16 ടീമിലും ഞാൻ കളിച്ചു. അണ്ടർ-16 സീസണിൽ, ഏഴ് കളികളിൽ നിന്ന് 50 വിക്കറ്റ് നേടിയ എന്റെ പ്രകടനത്തിലൂടെയാണ് സെലക്ടർമാർ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അവിടെന്നാണ് കഥയുടെ തുടക്കം.’

‘മത്സരങ്ങളിൽ ഞാൻ തുടരേ വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും, തോൽവിയായിരുന്നു ഞങ്ങൾക്ക് ഫലം. എന്നാൽ എന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങളാണ് പിന്നീടുണ്ടായത്. അണ്ടർ-16ലെ എന്റെ പ്രകടനം കണ്ട് ഗ്യാനേന്ദ്ര പാണ്ഡെ സാർ എന്നെ നിരീക്ഷിച്ചു. എന്റെ പ്രകടനം കണ്ട് അദ്ദേഹം അമ്പരുന്നുവെന്നും, എന്റെ ജീവിതത്തെ മറ്റൊരുതലത്തിലേയ്‌ക്ക് ഉയർത്താൻ അദ്ദേഹം മുൻകൈയ്യെടുക്കുമെന്നും പാണ്ഡെ സാർ പറഞ്ഞു. അദ്ദേഹത്തിന്റെ ആശിർവാദത്തോടെ ഞാൻ സ്‌റ്റേറ്റ് രഞ്ജി ട്രോഫി ക്യാമ്പിലെത്തി. മറ്റ് നല്ല കളിക്കാരുടെ മുന്നിൽ ഞാൻ എന്ന പതിനാറുകാരന് എന്ത് ചെയ്യാനാകുമെന്ന് ചിന്തിച്ച് നിന്നുപോയ നിമിഷം. അപ്പോഴാണ് സുരേഷ് റെയ്‌ന അവിടെ എത്തുന്നത്.’

‘കരിയറിന്റെ തുടക്കക്കാലമായതിനാൽ ഞാൻ വളരെ ശാന്തനായിരുന്നു. ആരോടും മിണ്ടാതെ, എല്ലാം കണ്ട് പഠിക്കുകയായിരുന്നു ഞാൻ ആ ക്യാമ്പിൽ. എപ്പോൾ അവിടെ എത്തിയ സുരേഷ് റെയ്‌ന തന്റെ പരിശീലനം പൂർത്തിയാക്കി മടങ്ങാൻ നിൽക്കുകയായിരുന്നു. എന്നാൽ, പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തേയ്‌ക്ക് വന്നു. എന്നിട്ട് ചോദിച്ചു, എന്താണ് ടീമിൽ എന്റെ റോൾ. ബൗളറാണെന്നുള്ള എന്റെ ഉത്തരം കേട്ട പാടെ നെറ്റ്‌സിൽ പന്തെറിയാൻ അദ്ദേഹം എനിക്ക് അവസരം തന്നു. എന്റെ ബോളിംഗ് കണ്ട ശേഷം, അദ്ദേഹത്തിന് എന്റെ പ്രകടനം ഇഷ്ടമായെന്നും, ഭാവിയിൽ എനിക്ക് അവസരങ്ങൾ ഉറപ്പാക്കുമെന്നും വാഗ്ദാനം നൽകി.’

‘സുരേഷ് റെയ്‌നയെപ്പോലെ ഒരാൾ എന്റെ പ്രകടനം ശ്രദ്ധിച്ചു എന്നത് എന്നെ സംബന്ധിച്ച വളരെ വലിയ കാര്യമായിരുന്നു. റെയ്‌ന എന്നെ കളിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്റെ ബോളിംഗ് നല്ലതാണെന്നും ഭാവിയിൽ അവസരം ഉറപ്പാക്കുമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ സ്വപ്‌നതുല്യമായിരുന്നു. പിന്നീട്, യുപി രഞ്ജി ടീമിൽ എന്റെ പേര് കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. അവിടെ നിന്നാണ് എന്റെ രഞ്ജി കരിയർ തുടങ്ങുന്നത്. പിന്നീടാണ് എനിക്ക് ഇന്ത്യൻ അണ്ടർ-19 ടീമിൽ എത്താൻ അവസരം ലഭിച്ചത്’ കാർത്തിക് ത്യാഗി പറയുന്നു.

2020 അണ്ടർ 20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ത്യാഗി ഐപിഎല്ലിൽ പേരെടുത്തത്. പിന്നീട് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയ ത്യാഗിയെ, ഇക്കുറി 4 കോടി രൂപയ്‌ക്ക് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

Tags: rajasthan royalsSunrisers HyderabadSuresh Raina
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies