തിരൂർ : മലപ്പുറത്ത് വീണ്ടും ലവ് ജിഹാദ്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ എമിലി(19) ആണ് ലവ് ജിഹാദിന് ഇരയായത്. തിരൂർ സ്വദേശിയായ ഷാജഹാൻ(26) പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കുകയായിരുന്നു എന്നാണ് വിവരം. പെൺകുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
തിരൂരിൽ നേത്ര ചികിത്സ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് എമിലി. ഇവിടെ വാടകയ്‌ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇവർ. അതിനിടെയാണ് ഷാജഹാനെ പരിചയപ്പെട്ടത്. മൂന്ന് മാസത്തിനിടെ എമിലിയും ഷാജഹാനും പ്രണയത്തിലായി.
മയക്കുമരുന്ന് നൽകി അന്യമതസ്ഥരായ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണിയാണ് യുവാവ് എന്ന് മനസിലായതോടെ എമിലിയുടെ ബന്ധുക്കൾ പോലീസിൽ പരാതിയുമായെത്തി. തുടർന്ന് എമിലിയോടൊപ്പം ഷാജഹാനും തിരൂർ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ഇവർ പറഞ്ഞത്.
ഇരുവരെയും പോലീസ് കോടതിയിൽ ഹാജരാക്കി. ഷാജഹാനോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്നാണ് എമിലി കോടതിയിലും പറഞ്ഞത്. ഇതോടെ പ്രായപൂർത്തിയായ പെൺകുട്ടിയെ കോടതി യുവാവിനോടൊപ്പം വിട്ടു. എന്നാൽ പെൺകുട്ടിയെ തിരൂരിലേക്ക് കൊണ്ടുപോകാതെ സുഹൃത്തുക്കൾക്കൊപ്പം കായംകുളത്തുള്ള രഹസ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത് എന്നാണ് വിവരം. ലവ് ജിഹാദിലെ കണ്ണിയാണ് യുവാവ് എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
അതേസമയം തനിക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെന്നും ജീവന് ഭീഷണി ഉള്ളത് കൊണ്ടാണ് പോകുന്നത് എന്നും എമിലി പറഞ്ഞതായി സഹോദരി വെളിപ്പെടുത്തുന്നുണ്ട്.
Comments