ലക്‌നൗ: മസ്ജിദിന് മുന്നിലെ റോഡിൽ ഗതാഗതത്തിന് തടസം സൃഷ്ടിച്ച് നമാസ് നടത്തിയ 150 പേർക്കെതിരെ കേസ്. പോലീസിന്റെ അനുമതി കൂടാതെ ആഗ്രയിലെ മസ്ജിദിന് മുന്നിൽ നിസ്‌കാര ചടങ്ങുകൾ നടത്തിയവർക്കെതിരെയാണ് കേസെടുത്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്ന വിധം റോഡിൽ മതപരമായ ചടങ്ങുകൾ നടത്തരുതെന്ന നിർദേശം പുറപ്പെടുവിച്ചത്. നേരത്തെ ഇത്തരത്തിൽ പൊതുവഴികളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിന് എല്ലാ മതവിഭാഗത്തിലുള്ളവർക്കും അനുമതിയുണ്ടായിരുന്നു. സംസ്ഥാനത്ത് വർഗീയ വിദ്വേഷങ്ങളോ സംഘർഷങ്ങളോ ഉണ്ടാകുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ നൽകിയ അനുമതി പിൻവലിക്കുകയായിരുന്നു.
നിലവിൽ ആഗ്ര പോലീസ് കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവ് മറികടന്ന് ചടങ്ങ് നടത്താൻ നേതൃത്വം നൽകിയതിന് പിന്നിൽ ആരാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Comments