ചണ്ഡീഗഢ്: ചുവന്ന കുതിരയെ കറുത്ത പെയിന്റടിച്ച് കറുത്ത കുതിരയെന്ന് പറഞ്ഞ് കൈമാറി 22.65 ലക്ഷം രൂപ തട്ടിയതായി പരാതി. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനം നഗർ സ്വദേശിയായ രമേഷ് കുമാറാണ് പരാതിക്കാരൻ ഗുണൻമേന്മയുള്ള കറുത്ത കുതിരയാണെന്ന് കാണിച്ച് കുതിരക്കച്ചവടക്കാർ ചുവന്ന കുതിരയെ കറുത്ത പെയിന്റടിച്ചാണ് നൽകിയതെന്ന് രമേഷ് ആരോപിക്കുന്നു.
സുനം നഗർ സ്വദേശികളായ ജതീന്ദർപാൽ സിംഗ് സൈക്കോൺ, ലഖ്വീന്ദർ സിംഗ്, ലാസ്ര ഖാൻ എന്നിവർ ചേർന്നാണ് ചുവന്ന നിറത്തിലുള്ള കുതിരയെ പെയിന്റടിച്ച് നൽകി കബളിപ്പിച്ചത്. കുതിരയെ വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം സംശയം തോന്നിയ രമേഷ് കുതിരയെ കുളിപ്പിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
7.6 ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നൽകിയാണ് രമേഷ് കുതിരയെ വാങ്ങിയത്. പ്രതികൾക്കെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കറുത്ത കുതിരകൾക്ക് വിപണിയിൽ നല്ല ഡിമാൻഡ് ഉള്ളതിനാലാണ് കുതിരയെ പെയിന്റടിച്ച് നൽകിയതെന്നാണ് വിവരം.
അടുത്തിടെ പഞ്ചാബിൽ കുതിരയുടെ പേരിൽ മറ്റൊരു തട്ടിപ്പ് നടന്നിരുന്നു. റേസിങ് കുതിരയെന്ന് കാണിച്ച് ഇന്ത്യൻ കുതിരയെ നൽകിയായിരുന്നു അന്ന് തട്ടിപ്പ് നടന്നിരുന്നത്.
Comments