ബെംഗളൂരു: രാജ്യത്ത് കൊറോണ വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദഗ്ധരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
രാജ്യത്ത് നാലാം തരംഗം ആരംഭിക്കുന്നുവെന്ന സൂചനകൾ ശക്തിപ്രാപിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നതെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. അതേസമയം കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചാൽ പിഴയീടാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ നിലവിൽ പിഴ ചുമത്തുകയില്ലെന്നും എന്നിരുന്നാലും ജനങ്ങൾ മുഖാവരണം ധരിക്കാൻ തയ്യാറാകണമെന്നും കർണാടക സർക്കാർ അറിയിച്ചു.
ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. 1.9 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച 60 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
Comments