ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പ്രതിപക്ഷ സ്ഥാനം രാജിവെച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതായും പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചെന്നുമാണ് വിവരം.
കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ നേതാവായി നിന്നുകൊണ്ട് പാർട്ടിക്ക് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജി സ്വീകരിച്ചതായും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
അതേസമയം പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചു. മദ്ധ്യപ്രദേശിലെ ലഹാർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ഗോവിന്ദ് സിംഗ്. 2023 അവസാനത്തോടെയാണ് മദ്ധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
Comments