ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് വംശജരെ ഉൾപ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഷാരി ബലോച്ചിന്റെ പേര് പ്രചോദനമാണെന്ന് ബലൂച് വംശജർ . ഉന്നത വിദ്യാഭ്യാസം നേടിയ, അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരിയാണ് കറാച്ചിയിൽ സ്വയം പൊട്ടിത്തറിച്ചത്.
ഷാരിയെ ഇതിഹാസം എന്നാണ് ഇപ്പോൾ ബലൂച് വംശജർ വിളിക്കുന്നത് . നിരവധി പേരാണ് ഷാരിയുടെ വീഡിയോ ഷെയർ ചെയ്ത് അഭിനന്ദിക്കുന്നത്. ചിലർ അവരെ രക്തസാക്ഷി എന്നും ചിലർ പ്രചോദനം എന്നും വിളിക്കുന്നു. സംഭവത്തിന് ശേഷം ബലൂചിസ്ഥാനിലെ പ്രദേശവാസികളും ഷാരിയെ പ്രശംസിച്ചിരുന്നു.
‘ ShariTheLegend ‘ എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായതോടെ, ഇവരുടെ ചിത്രവും മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലേ സ്‌ക്രീനിൽ പോസ്റ്റ് ചെയ്യുന്നുണ്ട് . അതു മാത്രമല്ല അടുത്തിടെ ജനിച്ച പിഞ്ചു കുഞ്ഞിനും ഷാരി എന്ന് ദമ്പതികൾ പേര് നൽകി. നവജാത ശിശുവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ മുന്നിൽ ഒരു കേക്കും ഉണ്ട്, അതിൽ ‘സ്വാഗതം ഷാരി ബലോച്ച്.’ എന്നാണ് എഴുതിയിരിക്കുന്നത്.
“ഞാൻ ശാരിയുടെ ഫോട്ടോ എന്റെ മൊബൈലിന്റെ ലോക്ക് സ്ക്രീനിൽ ഇട്ടു. ഷാരി ബലോച്ചിനുള്ള ഒരു ചെറിയ ആദരാഞ്ജലിയാണിത്. “ എന്നാണ് ചിലർ കുറിക്കുന്നത്. ബലൂച് ലിബറേഷൻ മൂവ്‌മെന്റിലെ ആത്മത്യാഗത്തിന്റെ ഏറ്റവും ഉയർന്ന ഉദാഹരണമായ ആദ്യത്തെ വനിതയാണ് ‘ഷാരി ബലോച്ച്’ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്.
എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരി . സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്ഥാൻ കേന്ദ്രമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ഏറ്റെടുത്തത് .
രണ്ടു വർഷം മുൻപാണ് ഷാരി ഈ ചാവേർ സ്ക്വാഡിൽ അംഗത്വമെടുത്തത്. രണ്ട് കുട്ടികൾ ഉള്ള സാഹചര്യത്തിൽ സ്കാഡിൽനിന്നു പിന്മാറാൻ ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ അതിനു തയാറായിരുന്നില്ല .
Comments