കൊച്ചി : ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമാണ് സിപിഎം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചത്. ഡോക്ടർക്ക് പാർട്ടിയും ജനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അല്ലെങ്കിൽ തന്നെ ബന്ധം നോക്കിയല്ല പാർട്ടി സ്ഥാനാർത്ഥിയാക്കിയത് എന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. മുത്തു പോലൊരു സ്ഥാനാർത്ഥി എന്നാണ് വാർത്താ സമ്മേളനത്തിനിടെ ജയരാജൻ ജോ ജോസഫിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇതിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മുത്ത് ഇവിടെ ഉള്ളപ്പോൾ പിന്നെ എന്തിനാണ് സഖാവ് അമേരിക്കയിലേക്ക് ചികിത്സയ്‌ക്ക് പോയത് എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. പിണറായി വിജയന്റെ അമേരിക്കൻ ചികിത്സയെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയോ ഉപയോക്താക്കൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാറിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കും എന്ന അഭ്യൂഹങ്ങളാണ് ആദ്യഘട്ടത്തിൽ പടർന്നത്. എന്നാൽ കൂടിയാലോചനകൾക്ക് ശേഷം പാർട്ടി നേതൃത്വം തീരുമാനം മാറ്റുകയായിരുന്നു. തൃക്കാക്കരയിൽ ഡോക്ടർ മത്സരിച്ചാൽ വൻ വിജയം നേടുമെന്ന വിശ്വാസത്തിലാണ് സിപിഎം നേതാക്കൾ. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അദ്ദേഹം.
Comments