കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി നിർണയത്തിൽ വിമർശനവുമായി മുൻ കെസിബിസി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ടിൽ. വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. ഒരു ബ്രാൻഡിങ്ങിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കണം. അത്തരം ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം അത് വിശദീകരിക്കണം. കേരളത്തിൽ ഇതുവരെ കാണാത്ത പ്രവണതയാണത്. രാഷ്‌ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കേണ്ടതെന്നും ഫാദർ വർഗീസ് വള്ളിക്കാട്ടിൽ പറയുന്നു.
ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ രീതിയാണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത് തന്നെയാണ് സംശയങ്ങൾക്ക് കാരണമായതെന്നാണ് ഫാദർ വർഗീസ് വള്ളിക്കാട്ടിലും പറയുന്നത്. കെസിബിസിയേയും സഭയേയും മതമേലധ്യക്ഷൻമാരെയും വിവാദത്തിലേക്ക് വലിച്ചിഴക്കാൻ കാരണമായത് സ്ഥാനാർത്ഥിയെ സിപിഎം അവതരിപ്പിച്ച രീതിയാണെന്ന് അദ്ദേഹം പറയുന്നു. സഭയുടെ കീഴിലുള്ള സ്ഥാപനത്തിൽ വൈദികരുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് ബ്രാൻഡിങ് ആണെന്ന് സംശയിക്കുന്നു. സിപിഎമ്മിന് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിൽ അത് സിപിഎം വിശദീകരിക്കണമെന്നും ഫാദർ പറയുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സീറോ മലബാർ സഭയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments